Uae amensty;യുഎഇയിൽ ഈ ദിവസം പൊതു മാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

Uae Amnesty:ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ചുള്ള സെപ്റ്റംബർ 15 ഞായർ പൊതുഅവധിയിൽ, അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു.എന്നാൽ സെപ്റ്റംബർ 16 തിങ്കളാഴ്ച ഇവിടെങ്ങളിലും സാധാരണപോലെ സേവനങ്ങൾ ലഭ്യമാകുന്നതാണ്.ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് അൽ അവീറിലെ വീസ വയലേറ്റേഴ്സ് സെറ്റിൽമെന്റ് പ്രവർത്തിക്കുക. എന്നാൽ അത് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 വരെയും തുടർന്ന് നാലുമണി മുതൽ രാത്രി 8 വരെയുമാണ് പ്രവർത്തി സമയം.ഹിന്ദി അടക്കമുള്ള ഭാഷകളിൽ ബ്രോഷർ പുറത്തിറങ്ങികൊണ്ടാണ് ജി ഡി ആർ എഫ് എ ഇക്കാര്യം അറിയിച്ചത്പൊതുമാപ്പ് കാമ്പെയ്‌നിൻ്റെ നിർദ്ദിഷ്‌ട കാലയളവ് അവസാനിക്കുന്നതിന് മുമ്പ് വീസ സ്റ്റാറ്റസ് ശരിയാക്കാൻ ലഭ്യമായ കാലയളവ് പ്രയോജനപ്പെടുത്താൻ സംരംഭത്തിന്റ ഗുണഭോക്താക്കളോട് ജി ഡി ആർ എഫ് എ അഭ്യർത്ഥിച്ചു. യുഎഇയിലെ വിദേശികളുടെ റസിഡൻസി സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയാണ് പൊതുമാപ്പ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

താമസക്കാരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് ജി ഡി ആർ എഫ് എ കൂട്ടിച്ചേർത്തു.

അതെസമയം പൊതുമാപ്പ് പ്രക്രിയകൾ സജീവമായി തുടരുകയാണ്. ഒരു മാസത്തോളം നീളുന്നതാണ് പൊതുമാപ്പ് പരിപാടി. പൊതുമാപ്പിന് അപേക്ഷിക്കുന്നവരില്‌ വലിയൊരു വിഭാഗവും രേഖകൾ നിയമവിധേയമാക്കി രാജ്യത്ത് തുടരാൻ അനുവാദം തേടുന്നവരാണ്. താമസരേഖകളെല്ലാം നിയമവിധേയമാക്കുന്നവർക്ക് ജോലിനൽകാനുള്ള സംവിധാനങ്ങളും യുഎഇ ഒരുക്കിയിട്ടുണ്ട്. നിരവധി സ്വകാര്യ കമ്പനികളാണ് പൊതുമാപ്പ് കേന്ദ്രങ്ങളിൽ സ്പോട്ട് ഇന്റർവ്യൂ നടത്തി ആളുകളെ എടുക്കുന്നത്. ഇങ്ങനെ നിരവധി പേർക്ക് ഇതിനകം ജോലി ലഭിച്ചു.

യുഎഇയിൽ ഒരാഴ്ചക്കിടയിൽ 20,000 പേരാണ് പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത്. ദുബായിലെ 86 ആമർ സെന്ററുകളിലായി 17391 അപേക്ഷകൾ നടപടി പൂർത്തിയാക്കി. ദുബായ് അവീറിലെ കേന്ദ്രത്തിൽ 2,393 പേരാണ് അപേക്ഷിച്ചത്. ഇതിൽ 98.96 ശതമാനം അപേക്ഷകളിൽ 48 മണിക്കൂറിനകം നടപടിയെടുത്തിട്ടുണ്ട്.

പൊതുമാപ്പ് ലഭിച്ചവരിൽ 12 ശതമാനം മാത്രമാണ് രാജ്യത്തിന് പുറത്തേക്ക് പോയതെന്ന് അധികാരികൾ പറയുന്നു. കൂടുതൽ പേരും രാജ്യത്ത് തുടരാനാണ് ശ്രമിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *