UAE Police; യുഎഇയില്‍ കത്തികാണിച്ച് മോഷണം; പ്രവാസിയ്ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ വാച്ചുകളും മൊബൈല്‍ ഫോണുകളും

കത്തിമുനയില്‍ നടത്തിയ കവര്‍ച്ചയില്‍ യുഎഇയില്‍ പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷക്കണക്കിന് ദിര്‍ഹം. ദുബായിലെ അൽ മുറാഖബാത്ത് ഏരിയയിലാണ് സംഭവം. 296,300 ദിർഹം വിലമതിക്കുന്ന 100 മൊബൈൽ ഫോണുകളും 10,000 ദിർഹം വിലമതിക്കുന്ന 62 വാച്ചുകളും അടങ്ങിയ ഏഴ് പെട്ടികളാണ് മോഷണം പോയത്.

2024 ഏപ്രിൽ 18 നാണ് കുറ്റകൃത്യം നടന്നതെന്ന് ദുബായ് ക്രിമിനൽ കോടതിയിൽനിന്നുള്ള രേഖകൾ വെളിപ്പെടുത്തി. പ്രതിയായ 28 കാരനായ പാകിസ്ഥാൻ പൗരനും ഒളിവിൽ കഴിയുന്ന മറ്റ് കൂട്ടാളികളും ചേർന്ന് രണ്ട് ഇരകളെ ഒരു സ്ഥലത്തേക്ക് പ്രലോഭിപ്പിച്ച് കത്തി ചൂണ്ടി കൊള്ളയടിക്കുകയായിരുന്നു. മോഷണം പോയ സാധനങ്ങൾ ഇലക്ട്രോണിക്സ് ട്രേഡിങ് കമ്പനിയുടേതാണ്.

കൂടാതെ, സാംസങ്, ഐഫോൺ മൊബൈൽ ഫോണുകളും ആഡംബര വാച്ചുകളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. കമ്പനി സാധനങ്ങൾ കൂടാതെ, ഇരകളായ രണ്ട് പേരുടെ സ്വകാര്യവസ്തുക്കളും പ്രതി മോഷ്ടിച്ചു. ഒന്നാം പ്രതിയായ ഇന്ത്യൻ പൗരന്‍ പച്ച നിറത്തിലുള്ള സാംസങ് അൾട്രാ എസ് 22 മൊബൈൽ ഫോൺ, എമിറേറ്റ്‌സ് ഐഡി, ദുബായിൽ നൽകിയ ഡ്രൈവിങ് ലൈസൻസ്, മൂന്ന് ബാങ്ക് കാർഡുകൾ, കാറിൻ്റെ താക്കോൽ, 17,400 ദിർഹം എന്നിവയണ് മോഷ്ടിച്ചു. രണ്ടാം പ്രതി എമിറേറ്റ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, 40 ദിർഹം പണം, ഹോണർ 98 ഫോൺ എന്നിവ അടങ്ങിയ നീല നൈക്ക് വാലറ്റ് മോഷ്ടിച്ചു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുന്‍പ് പ്രതിയും കൂട്ടാളികളും ഇരകളെ ഭീഷണിപ്പെടുത്തുകയും സാധനങ്ങൾ ബലമായി കൈക്കലാക്കുകയും ചെയ്തെന്ന് കോടതി കേട്ടു. ദുബായ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഒരു പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ സായുധ മോഷണക്കുറ്റം ചുമത്തിയെങ്കിലും കോടതിയിൽ അത് നിഷേധിച്ചു. എന്നിരുന്നാലും, അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം തടവും 323,740 ദിർഹം പിഴയും വിധിച്ചു. ജയിൽ ശിക്ഷ കഴിഞ്ഞ് ഇയാളെ നാടുകടത്തും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version