Posted By Ansa Staff Editor Posted On

ജോലിയിലെ ക്ഷീണം: 51 കാരൻ ഉറങ്ങിയത് 32 മണിക്കൂർ: പിന്നെ സംഭവിച്ചത്…

അമിത ജോലിബാരവും സ്ട്രെസ്സും കാരണം ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരും. അത്തരത്തിൽ 51 കാരൻ്റെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇപ്പോൾ. യുഎഇയിലെ ഷാർജയിലാണ് സംഭവം. എന്നും പതിവായി ജോലിക്ക് പോകുന്ന 51 വയസുകാരൻ്റെ ജീവിതമാണ് മാറി മറിഞ്ഞത്. ജോലിക്ക് പോയി തിരികെ വന്ന് ക്ഷീണം കാരണം വന്നപാടെ കിടന്നുറങ്ങി.

ആ ഉറക്കം 32 മണിക്കൂർ നീണ്ട പോയി. അതിന് ശേഷം അയാൾ ഉറക്കത്തിൽ നിന്ന് ഉണർന്നെങ്കിലും എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. ആ​രോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് നിലവിൽ ഐസിയുവിൽ തുടരുകയാണ്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ അടിയന്തര പരിശോധനയ്ക്കായി ഐസിയുവിൽ പ്രവേശിപ്പിച്ചു.

അസാധാരണമാംവിധം നീണ്ടതും ആഴത്തിലുള്ളതുമായ ഉറക്കത്തിന്റെ കാരണം തിരിച്ചറിയാൻ രക്തപരിശോധനകൾ, ന്യൂറോളജിക്കൽ സ്കാനുകൾ, ടോക്സിക്കോളജി റിപ്പോർട്ടുകൾ എന്നിവ നടത്താൻ നിർദ്ദേശിച്ചു. അന്തിമ രോഗനിർണയം വന്നപ്പോൾ ഡോക്ടർമാരെ വരെ അമ്പരപ്പിക്കുന്നതായിരുന്നു. രോ​ഗിയെ അപൂർവമായ ഒരു ഫംഗസ് അണുബാധ ബാധിച്ചിരുന്നു.

ഉറക്കത്തെയും ബോധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ അത് ആക്രമിച്ചു, ഇത് ഡോക്ടർമാർ ‘ഓട്ടോമാറ്റിക് റിപ്പയർ മോഡ്’ എന്ന് പറഞ്ഞു. ഉറക്കത്തിൽ ഇനിയും ഉണരാൻ വൈകിയിരുന്നെങ്കിൽ കോമയിലേക്ക് പോകുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. സ്വയം സംരക്ഷിക്കാനായി അദ്ദേഹത്തിന്റെ മസ്തിഷ്കം നിർബന്ധിതമായി പ്രവർത്തനരഹിതമായി, ദീർഘനേരം ഉറക്കത്തിലേക്ക് അയച്ചു. “നിങ്ങൾക്ക് ഉറക്ക കുറവുണ്ടെങ്കിൽ, പകൽ സമയത്ത് നിങ്ങൾക്ക് അസാധാരണമായി ഉറക്കം തോന്നാം, അല്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകാം,” ഡോ. അൽ സഫർ പറഞ്ഞു.

സ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകൾ, ഉറക്കത്തിൽ അസ്വസ്ഥമായ ചലനങ്ങൾ, അല്ലെങ്കിൽ വളരെ നേരത്തെ എഴുന്നേൽക്കുന്നത് എന്നിവയെല്ലാം മുന്നറിയിപ്പ് സൂചനകളാകാം.” “അമിതമായി ഉറങ്ങുന്നത് ഹൃദ്രോഗം, പ്രമേഹം, ഉത്കണ്ഠ, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് 45 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version